ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും
ഡോ. തോമസ് െഎസക് (ധനമന്ത്രി)
നേട്ടങ്ങൾ
ഒരു പദ്ധതിയും തുടങ്ങാനായില്ല
കെ.എം. മാണി (മുൻ ധനമന്ത്രി)
കഴിഞ്ഞ ഒരുവർഷത്തിനിടെ എൽ.ഡി.എഫ് അവതരിപ്പിച്ച രണ്ടു ബജറ്റുകളിലായി 50,000 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതുവരെ ഒരു പദ്ധതിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ബജറ്റ് മൈനസ് കിഫ്ബി സമം പൂജ്യം^ഇതാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച രണ്ടു ബജറ്റുകളുടെയും മുഖമുദ്ര. സംസ്ഥാനത്തെ ഖജനാവിെൻറ വരവ് -ചെലവ് കണക്കാണ് ബജറ്റായി ധനവകുപ്പും ധനമന്ത്രിയും സഭയിൽ അവതരിപ്പിക്കേണ്ടത്. എന്നാൽ, ധനകാര്യ വകുപ്പും ധനമന്ത്രിയും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി മറ്റൊരു ഏജൻസിയായ കിഫ്ബിയെ കൊണ്ട് കടമെടുപ്പിച്ച് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ആശയം കൊണ്ടുവന്നു. ഇത് പരാജയമാണെന്ന് ഒരു പദ്ധതി പോലും ആരംഭിക്കാത്തതിലൂടെ വ്യക്തമായിരിക്കുകയാണ്.
കെ.എസ്.എഫ് .ഇ നടത്തുന്ന ചിട്ടികളുടെ സെക്യൂരിറ്റി തുക കിഫ്ബിയിലേക്ക് മാറ്റുമെന്നും, അത് അഞ്ചുവർഷം കഴിഞ്ഞു തിരികെ നൽകിയാൽ മതിയെന്നുമാണ് പ്രചരിപ്പിച്ചത്. എന്നാൽ, ഇതിനായി ചിട്ടി നിയമം ഭേദഗതി ചെയ്യാനോ റിസർവ് ബാങ്കിെൻറ അനുമതി നേടാനോ ഒരു ശ്രമവും നടത്തിയില്ല. സംസ്ഥാനത്തിെൻറ ധനസ്ഥിതി ദയനീയമാണെന്ന് കാട്ടാൻ ഒരു ധവളപത്രം ഇറക്കി. അതിൽ സംസ്ഥാനത്തിെൻറ ചെലവ് കഴിഞ്ഞ അഞ്ചുവർഷം വളരെ കൂടുതലാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഒരു അധികനികുതിയും ഈടാക്കാതെ സാമൂഹിക സുരക്ഷ പെൻഷനുകൾ1000 രൂപയാക്കി മുൻകാല പ്രാബല്യത്തോടുകൂടി കൊടുത്തിട്ടും സാമൂഹിക സുരക്ഷാപെൻഷനുവേണ്ടി ഏർപ്പെടുത്തിയിരുന്ന സെസ് കിഫ്ബിക്കായി വകമാറ്റി നൽകിയിട്ടും നമ്മുടെ ഖജനാവിന് ഒരു കോട്ടവും ഉണ്ടായില്ലെന്ന വസ്തുത ധവളപത്രത്തിെൻറ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു.
മുൻ സർക്കാരുകൾ കൊണ്ടുവന്ന കൊച്ചിൻ മെേട്രാ , കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി എന്നിവ പൂർത്തീകരിക്കുമ്പോൾ ലഭിക്കുന്ന വരുമാനം പോലെയുള്ള ഒരു പദ്ധതിയും ഈ സർക്കാർ കൊണ്ടുവന്നിട്ടില്ല. ജി.എസ്.ടി നിയമം ഇന്ത്യയിൽ ഉടൻ നടപ്പാകുമ്പോൾ നമ്മുടെ റവന്യൂ വരുമാനം മൂന്നിരട്ടിയായി വർധിക്കും. അപ്പോൾ കിഫ്ബിയില്ലാതെ തന്നെ നമ്മുടെ പദ്ധതികളെല്ലാം നടപ്പാക്കാൻ സാധിക്കും. ഈ സമയത്തു കിഫ്ബി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം വീണ്ടും ബജറ്റിലൂടെ പുതുതായി കൊണ്ടുവരേണ്ട സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങളാണ് ധനവകുപ്പ് നടപ്പാക്കിവരുന്നത്. കേരളത്തിൽ നിരോധിച്ച ഒറ്റ നമ്പർ ലോട്ടറിയും ഓൺലൈൻ ലോട്ടറിയും തിരികെ കൊണ്ടുവരുന്നതിന് കളമൊരുക്കുന്നുമുണ്ട്. അതേസമയം, കേരളത്തെ നിക്ഷേപ^വ്യവസായ അനുകൂല സംസ്ഥാനമാക്കുന്നതിനുള്ള സർക്കാറിെൻറ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.