റായ്പുർ: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റിലായ ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെതിരെ ആഞ്ഞടിച്ച് ആഭ്യന് തരമന്ത്രി അമിത് ഷാ. രാജ്യദ്രോഹ കുറ്റം ചുമത്തി മുമ്പ് അറസ്റ്റിലാവുകയും ജയിലിൽ കഴിയുകയും ചെയ്ത ജെ.എൻ.യു വിദ ്യാർത്ഥി നേതാവ് കനയ്യ കുമാറിനെക്കാൾ അപകടകാരിയാണ് ഷർജീൽ എന്ന് അമിത് ഷാ ആേരാപിച്ചു.
റായ്പൂരിൽ പാർട്ട ി നേതാക്കളുടെയും പ്രവർത്തകരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിനെ വെട്ടിമുറിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഷർജീലെന്നും അയാളെ ജയിലിലടയ്ക്കണമെന്നും അമിത് ഷാ പറഞ്ഞു.
അലിഗഡ് സർവകലാശാലയിൽ പൗരത്വ ദേഭദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിൻെറ പേരിൽ അഞ്ച് സംസ്ഥാനങ്ങൾ ഷർജീലിനെതിരെ കേസെടുത്തിരുന്നു. ഇതേ തുടർന്ന് ഡൽഹി പോലിസിനു മുമ്പാകെ ഷർജീൽ കീഴടങ്ങുകയായിരുന്നു..
ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ഷര്‍ജീല്‍ ഇമാമായിരുന്നു. അതേസമയം ഐ.ഐ.ടി ബോംബൈ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും ഐ.ഐ.ടി ബോംബൈ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഷര്‍ജീല്‍ ഇമാമിന് പിന്തുണയേകി രംഗത്തുവന്നിട്ടുണ്ട്. ഷർജീലിൻെറ പ്രസംഗത്തിൽ നിന്ന് ഒരു ഭാഗം അടർത്തിയെടുത്ത് അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയാണെന്ന് വിദ്യാർത്ഥികൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ബിഹാറിലെ ജഹനാബാദിൽ ജനിച്ച ഷര്‍ജീൽ മുംബൈ ഐ.ഐ.ടിയിലെ എഞ്ചിനിയറിങ് പഠനത്തിനു ശേഷമാണ് ജെ.എൻ.യുവിൽ സോഷ്യൽ സയൻസ് പഠിക്കാൻ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.