കാഡിഫ്: പരാജയ പരമ്പരക്കൊടുവിൽ ഇന്ത്യയെത്തേടി വിജയമത്തെി. സുരേഷ് റെയ്നയുടെ സെഞ്ച്വറിയും(100) എം.എസ് ധോണിയുടെയും രോഹിത് ശ൪മയുടെയും അ൪ധസെഞ്ച്വറികളും ബൗള൪മാരുടെ മികവും ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് സമ്മാനിച്ചത് 133 റൺസിൻെറ മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. 38.1 ഓവറിൽ161 റൺസിൽ ആതിഥേയരുടെ വെല്ലുവിളി അവസാനിച്ചു. ഇടവേളക്ക് ശേഷം മഴ പെയ്തതിനാൽ ഡെക്വ൪ത്ത്- ലൂയിസ് നിയമപ്രകാരം ഇംഗ്ളണ്ടിൻെറ ലക്ഷ്യം 47 ഓവറിൽ 295 ആയി പുന൪നി൪ണയിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലായി. ഒന്നാം ഏകദിനം മഴമൂലം മുടങ്ങിയിരുന്നു. കരിയറിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയ റെയ്നയാണ് കളിയിലെ കേമൻ.
അരങ്ങേറ്റ മത്സരം കളിച്ച യുവഓപണ൪ അലക്സ് ഹെയ്ൽസാണ്(40) ഇംഗ്ളണ്ടിൻെറ ടോപസ്കോറ൪. ഓയിൻ മോ൪ഗൻ 28ഉം ബെൻ സ്റ്റോക്ക്സ് 23ഉം അലിസ്റ്റ൪ കുക്ക് 19ഉം റൺസെടുത്തു. രവീന്ദ്ര ജദേജ നാല് വിക്കറ്റ് വീഴ്ത്തി. ആ൪. അശ്വിനും മുഹമ്മദ് ഷമിയും രണ്ടും ഭുവനേശ്വ൪ കുമാറും റെയ്നയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
75 പന്തിൽ 12 ഫോറും മൂന്ന് സിക്സുമടക്കമാണ് 100 റൺസ് സ്വന്തമാക്കി റെയ്ന സന്ദ൪ശകരുടെ രക്ഷകനായത്. ക്യാപ്റ്റൻ എം.എസ്. ധോണിക്കൊപ്പം (52) അഞ്ചാം വിക്കറ്റിൽ 144 റൺസും ഈ യു.പി താരം ചേ൪ത്തു. രോഹിത് ശ൪മ 52ഉം അജിൻക്യ രഹാനെ 41ഉം റൺസെടുത്തു. പൂജ്യത്തിന് മടങ്ങിയ വിരാട് കോഹ്ലി ഒരിക്കൽകൂടി നിരാശപ്പെടുത്തി.
പതിവ് ഇന്ത്യൻ
തുടക്കം
സോഫിയ ഗാ൪ഡൻസിൽ ടോസ് നേടിയ ഇംഗ്ളീഷ് ക്യാപ്റ്റൻ അലിസ്റ്റ൪ കുക്ക് മഴ വരുമെന്ന കണക്കുകൂട്ടലിൽ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് ഇടംകിട്ടിയില്ല. ടെസ്റ്റ് പരമ്പരയിലെപ്പോലെ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. രോഹിത് ശ൪മയാണ് ശിഖ൪ ധവാനൊപ്പം ഓപണിങ്ങിൽ ഇറങ്ങിയത്.
ഏഴാം ഓവറിൽ ക്രിസ് വോക്സിൻെറ പന്തിൽ വിക്കറ്റിന് പിന്നിൽ ജോസ് ബട്ല൪ പിടിച്ച് ധവാൻ (11) മടങ്ങി. അതേ ഓവറിൽ കോഹിലി ‘പൂജ്യ’നായി പുറത്തായതോടെ ഇന്ത്യക്ക് മറ്റൊരു തക൪ച്ച മണത്തു. നേരിട്ട മൂന്നാം പന്തിന് ബാറ്റ് വീശിയ കോഹ്ലി ഷോ൪ട്ട് എക്സ്ട്രാ കവറിൽ കുക്കിൻെറ കൈയിലത്തെി. നാലാമനായത്തെിയ അജിൻക്യ രഹാനയും രോഹിതും പിന്നീട് ഇന്നിങ്സ് കെട്ടിപ്പടുത്തു. ആൻഡേഴ്സനെ ഒരോവറിൽ രണ്ടുവട്ടം അതി൪ത്തി കടത്തി രോഹിത് ഇംഗിതമറിയിച്ചു. 15ാം ഓവറിൽ ബെൻ സ്റ്റോക്സിനെ ഡീപ് സ്ക്വയ൪ ലെഗിന് മുകളിലൂടെ രോഹിത് സിക്സ൪ പറത്തി. 15 ഓവ൪ പിന്നിട്ടപ്പോൾ ഇന്ത്യ രണ്ടിന് 64 എന്ന നിലയിലായിരുന്നു.
91 റൺസിൻെറ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 24ാം ഓവറിൽ പിരിഞ്ഞു. ജെയിംസ് ട്രെഡ്വെല്ലിൻെറ പന്തിൽ ബട്ല൪ സ്റ്റംപ് ചെയ്ത് രഹാനെ (41) പുറത്താകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.