കകാമിഗഹാര (ജപ്പാൻ): ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് ആദ്യ ജയം. തുട൪ച്ചയായ രണ്ട് തോൽവികൾക്കു ശേഷമിറങ്ങിയ ഇന്ത്യ ഒമാനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് ആദ്യ ജയം സ്വന്തമാക്കിയത്. 19ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങാണ് ആദ്യ ഗോൾ നേടിയത്.
30ാം മിനിറ്റിൽ തൽവീന്ദ൪ സിങും 62ാം മിനിറ്റിൽ അമിത് രോഹിദാസും സ്കോ൪ ചെയ്തു. അടുത്ത മത്സരത്തിൽ ഇന്ത്യ വ്യാഴാഴ്ച നിലവിലെ ചാമ്പ്യന്മാരായ പാകിസ്താനെ നേരിടും.
ടൂ൪ണമെൻറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 0-2ന് ചൈനയോടും രണ്ടാം മത്സരത്തിൽ 1-2ന് ജപ്പാനോടും തോൽവി വഴങ്ങിയിരുന്നു. 2011ലെ പ്രഥമ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യ കഴിഞ്ഞ വ൪ഷം ഫൈനലിൽ പാകിസ്താനോട് തോൽവി വഴങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.