പി.പി തങ്കച്ചന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: വിവാദമായ മുണ്ടുരിയൽ കേസിൽ യു.ഡി.എഫ് കൺവീന൪ പി.പി.തങ്കച്ചന് അന്ത്യശാസനം. മെയ് 21 ന് കോടതിയിൽ ഹാജരാവണം എന്നാണ് തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി എ.എം അശ്റഫ് സംഭവം നടക്കുന്ന സമയത്ത് കെ.പി.സി.സി പ്രസിഡണ്ടായിരുന്ന തങ്കച്ചന് അന്ത്യശാസനം നൽകിയിരിക്കുന്നത്.

കോടതിയിൽ ഹാജരാവണമെന്നാവശ്യപ്പെട്ട് നേരത്തെ പല തവണ പി.പി തങ്കച്ചന് നോട്ടീസയച്ചിരുന്നു. ഇന്നും ഹാജരാവാത്തതിനെ തുട൪ന്നാണ് അന്ത്യശാസനം. കേസിൽ ആറാം സാക്ഷിയാണ് തങ്കച്ചൻ. അതേസമയം, കേസിലെ രണ്ട് സാക്ഷികൾ കൂടി ഇന്ന് കോടതിയിൽ കൂറുമാറി.

2004 ജൂണിലാണ് വിവാദമായ മുണ്ടുരിയൽ സംഭവം നടന്നത്. അന്ന് പി.എം.ജി പ്ലാനിറ്റോറിയത്തിൽ കെ.പി.സി.സി യോഗത്തിനെത്തിയ ശരത്ചന്ദ്ര പ്രസാദിനെയും രാജ്മോഹൻ ഉണ്ണിത്താനെയും ആക്രമിച്ച് മുണ്ടുരിഞ്ഞുവെന്നാണ് കേസ്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.