ഇരിട്ടി: ബംഗാൾ യുവതി ഇരിട്ടിയിൽ കൂട്ട ബലാത്സംഗത്തിനിരയായ കേസിൽ പൊലീസ് കുറ്റപത്രം സമ൪പ്പിച്ചു. കാമുകനെ തേടി ഇരിട്ടിയിലെത്തിയ പശ്ചിമബംഗാൾ മു൪ഷിദാബാദിലെ യുവതി ഉളിക്കലിനടുത്ത വയത്തൂ൪ പുഴക്കരയിൽ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ 450ഓളം പേജ് വരുന്ന കുറ്റപത്രമാണ് ഇരിട്ടി സി.ഐ വി.വി. മനോജ് മട്ടന്നൂ൪ കോടതിയിൽ ഹാജരാക്കിയത്.
2011 ഡിസംബ൪ 24നായിരുന്നു നാടിനെ നടുക്കിയ സംഭവം. മു൪ഷിദാബാദിൽനിന്ന് ഡിസംബ൪ 19ന് കാമുകനെ തേടി ഇരിട്ടിയിലെത്തിയ യുവതി 24നാണ് കൂട്ടബലാത്സംഗത്തിനിരയായത്. പീഡനത്തിനുശേഷം യുവതിയെ പെരുമ്പറമ്പ് റോഡരികിൽ തള്ളി രക്ഷപ്പെട്ട ഉളിക്കൽ സ്വദേശികളായ നാലുപേരെ 24 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ ജാനകി ബിജു, മുഹമ്മദ് ഷരീഫ്, മുഹമ്മദ് സ്വാലിഹ്, ജംഷീ൪ എന്നിവ൪ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.