ചെന്നൈ: തമിഴ്നാട് മുന്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന എസ്.പി. സര്‍ഗുണ പാണ്ഡ്യന്‍ (75) ശനിയാഴ്ച പുലര്‍ച്ചെ നിര്യാതയായി. 1989-96 കാലഘട്ടത്തില്‍ ചെന്നൈ ആര്‍.കെ നഗര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനംചെയ്തു. 1996-2001ലെ കരുണാനിധി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ചെന്നൈ റോയപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ കരുണാനിധി, ജനറല്‍ സെക്രട്ടി അന്‍പഴകന്‍, പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ അന്ത്യോപാചാരം അര്‍പ്പിച്ചു. സര്‍ഗുണ പാണ്ഡ്യന്‍െറ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ടാണ്‍മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.