ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ലഭിക്കുന്ന രണ്ട് ലക്ഷത്തോളം വീഡിയോ ട്യൂട്ടോറിയലുകളില്‍ രേശ്മ ബാനു ഖുറേശിയുടെ ലിപ്സ്റ്റിക് ട്യൂട്ടോറിയല്‍ മാത്രം ലൈക്കുകള്‍ കൊണ്ട് നിറഞ്ഞതെങ്ങനെ? സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ പറഞ്ഞുതരുന്ന18 കാരിയായ രേഷ്മയുടെ സൗന്ദര്യത്തേക്കാള്‍ കാഴ്ചക്കാര്‍ പ്രശംസിച്ചത് അവളുടെ ധൈര്യത്തെയും ആത്മവിശ്വാസത്തേയുമാണ്.
രേഷ്മക്ക് ഒരു കണ്ണില്ല. മുഖത്തെ തൊലി പല സ്ഥലത്തും അടര്‍ന്നുപോയിരിക്കുന്നു.
കഴിഞ്ഞവര്‍ഷം ഭര്‍ത്താവിന്‍െറ സഹോദരനും സംഘവും അവളുടെ മുഖത്ത് സള്‍ഫ്യൂറിക് ആസിഡ് കോരിയൊഴിക്കുന്നതുവരെ ആ മുഖം സുന്ദരമായിരുന്നു. ആക്രമണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഭര്‍ത്താവിന്‍െറ സഹോദരനൊഴിച്ചുള്ള പ്രതികള്‍ അറസ്റ്റിലായിട്ടില്ല. സര്‍ക്കാരില്‍ നിന്ന് ഒരുസഹായവും ലഭിച്ചിട്ടുമില്ല.
ലിപ്സ്റ്റിക്കിനേക്കാള്‍ വില കുറവാണ് സള്‍ഫ്യൂരിക് ആസിഡിന്. അക്രമികള്‍ എങ്ങനെയാണ് മാര്‍ക്കറ്റില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് വാങ്ങിയതെന്നും തന്‍െറ മുഖത്തൊഴിച്ചതെന്നും വിഡിയോയില്‍ രേശ്മ വിശദീകരിക്കുന്നുണ്ട്. 'മേക് ലൗ നോട്ട് സ്കാര്‍സ്' എന്ന സംഘടന നിര്‍മിച്ച ഈ വിഡിയോ ഇതുവരെ ഒമ്പത് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.