ന്യൂഡല്‍ഹി: റാസല്‍ഖൈമയില്‍നിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ-യു.എ.ഇ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത സംയുക്ത കമീഷന്‍ യോഗം തത്ത്വത്തില്‍ തീരുമാനിച്ചു.
പ്രതിവാരം 1400 വരെ സീറ്റ് വര്‍ധിപ്പിക്കുന്നതിനാണ് ധാരണയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കന്‍ മേഖലാ സെക്രട്ടറി അനില്‍ വാധ്വ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസികളുടെ സൗകര്യം കണക്കിലെടുത്ത് യു.എ.ഇയില്‍നിന്നും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇക്കാര്യങ്ങളും യോഗം ചര്‍ച്ചചെയ്തതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.