ഹരിയാനയില്‍ ജാട്ടുകളും സംവരണ ആവശ്യവുമായി രംഗത്ത്

ചണ്ഡിഗഢ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായം ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് സമരംചെയ്യുന്നതിനിടെ, ഹരിയാനയില്‍ ജാട്ട് വിഭാഗങ്ങളും സംവരണ പ്രക്ഷോഭത്തിനിറങ്ങുന്നു. ദീര്‍ഘകാലമായി തങ്ങള്‍ ഉന്നയിക്കുന്ന സംവരണ ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ ശക്തമായസമരം സംഘടിപ്പിക്കുമെന്ന് വ്യാഴാഴ്ച സമുദായനേതാക്കള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഹൂഡ സര്‍ക്കാര്‍ 2013ല്‍ ജാട്ടുകളെ പ്രത്യേക പിന്നാക്കവിഭാഗമായി പരിഗണിച്ച് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ജൂലൈയില്‍ പഞ്ചാബ്, ഹരിയാന ഹൈകോടതി റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങണമെന്നാണ് ഓള്‍ ഇന്ത്യ ജാട്ട് ആര്‍ക്ഷാന്‍ സംഘര്‍ഷ് സമിതി നേതാക്കളുടെ ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 13ന് സമരം ആരംഭിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.