മൂന്നര പതിറ്റാണ്ടിന് ശേഷം സൗദിയിൽ സിനിമ വിരുന്നെത്തിയിരിക്കുന്നു. അങ്ങനെ കലയും സംഗീതവും കവിതയും സംസ്കാരവും ആഴത്തിൽ വേരോടിയ ഇൗ രാജ്യത്തിനും ആശയവിനിമയത്തിെൻറ എക്കാലത്തെയും ശക്തമായ മാധ്യമം പ്രാപ്യമായിരിക്കുന്നു. സൗദി സാംസ്കാരിക ചരിത്രത്തിലെ ചരിത്ര നിമിഷമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാൽ വെള്ളിത്തിരകൾക്ക് വിലക്കുണ്ടായിരുന്ന കാലത്തും ഇവിടെ സിനിമ പിറക്കാതിരുന്നില്ല. ലോകം ശ്രദ്ധിച്ച മികച്ച സിനിമകൾ ചെറുതും വലുതുമായി ഇവിടെ ജനിച്ചു. രാജ്യത്ത് സിനിമ ഇല്ലാത്ത കാലത്തും ലോകപ്രേക്ഷകരുടെ നെഞ്ചകങ്ങളിൽ സൗദിസിനിമകൾ കളിച്ചു. 2012ൽ സൗദിയിലെ ആദ്യ ഫീച്ചർഫിലിം സൃഷ്ടിക്കപ്പെട്ടത് പെൺകരങ്ങളാലായിരുന്നു.
സൗദിയുടെ വിഖ്യാത ചലച്ചിത്രകാരി ഹൈഫ അൽ മൻസൂറിെൻറ കരങ്ങളിൽ ‘വാജ്ദ’ എന്ന സിനിമ ജനിച്ചു. അൽപം വിവാദവും എന്നാൽ ശ്രദ്ധേയവുമായിരുന്നു സിനിമ. ലോക സിനിമാ നിരൂപകർ ‘വാജ്ദ’യുടെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്തു. ലക്ഷണമൊത്ത സമ്പൂർണ സിനിമയുടെ സംവിധായിക പ്രശംസിക്കപ്പെട്ടു. അന്താരാഷ്ട്ര ബഹുമതികൾ സിനിമയെ തേടി എത്തി. പത്തു വയസുകാരി സൗദി ഗ്രമീണ പെൺകുട്ടിയുടെ സൈക്കിൾ വാങ്ങാനുള്ള മോഹം. സമപ്രായക്കാരായ ആൺകൂട്ടികൾ സൈക്കിളിലേറി നടക്കുേമ്പാൾ അവളുടെ ആഗ്രഹങ്ങൾക്ക് മുന്നിൽ സാമൂഹിക വിലക്ക്.
ഖുർആൻ പാരായണ മത്സരത്തിൽ പെങ്കടുത്ത് സ്വരൂപിച്ച പണം കൊണ്ട് അവൾ സ്വപ്നം കണ്ട പച്ച സൈക്കിൾ വാങ്ങുന്ന കഥ. ലളിതവും എന്നാൽ മനം കവർന്നതുമായ കഥ. വലിയ സാമൂഹികവിമർശനമുയർത്തിയ ചിത്രം ലോകോത്തര അവാർഡുകൾ വാരിക്കൂട്ടി. ബെസ്റ്റ് ഫോറിൻ ലാംഗ്വേജ് അക്കാഡമി അവാർഡ്, 2014 ലെ ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്, ദുബൈ ഇൻറർ നാഷനൽ ഫിലിം ഫെസ്റ്റിവലിലെ അറബ് ഫീച്ചർ ഫിലിം അവാർഡ് തുടങ്ങിയവ നേടി. ‘ഗ്രീൻ ബൈസിക്കിൾ’ പുസ്തകവുമായി.
1974ൽ റിയാദിലാണ് ഹൈഫയുടെ ജനനം. പ്രശസ്ത അറബ് കവി അബ്ദുൽ റഹ്മാൻ മൻസൂറിെൻറ 12 മക്കളിലൊരുവൾ. ചെറുപ്പത്തിലേ സിനിമയിൽ കണ്ണുവെച്ചു. ഉപ്പയുടെ പിന്തുണയും പ്രോൽസാഹനവും അവളുടെ സിനിമാമോഹങ്ങൾക്ക് കരുത്തായി. ലോകസാഹിത്യത്തിെൻറ താരതമ്യം പഠിക്കാൻ കെയ്റോവിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ കവി മകളെ പറഞ്ഞയച്ചു. ഒാസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയിൽ സിനിമയിൽ ബിരുദം നേടാനുമയച്ചു.
‘ദ ഒാൺലി വെ ഒൗട്ട്’, ‘വുമൺ വിത്ഒൗട്ട് ഷേഡോസ്’ തുടങ്ങിയ ഹ്രസ്വസിനിമ^ഡോകുമെൻററികളിലൂടെയാണ് ഹൈഫയുടെ സിനിമ സംവിധാനത്തിലെ അരങ്ങേറ്റം. ‘ ദ ഒാൺലി വെ ഒൗട്ട്’ യു.എ. ഇ, നെതർലാൻഡ് അവാർഡുകൾ നേടി. ഡോകുമെൻററി സിനിമയായ ‘വുമൺ വിത്ഒൗട്ട് ഷേഡോസ്’ മസ്കത്ത് ഫിലിം ഫെസ്റ്റിവൽ അവാർഡ് കരസ്ഥമാക്കി. 17 ഒാളം അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ ഇത് പ്രദർശിപ്പിച്ചു. മേരി ഷെല്ലി, നാപ്ലി എവർ ആഫ്റ്റർ, മിസ് കാമൽ തുടങ്ങിയ സിനിമകളും ഹൈഫയുടേതാണ്.
ഒടുവിൽ 43ാം വയസിലെത്തിയപ്പോൾ ഇൗ വിപ്ലവചലച്ചിത്രകാരിക്ക് രാജ്യത്തിെൻറ അംഗീകാരം ലഭിച്ചിരിക്കുന്നു. ഏപ്രിൽ ആറിന് സൗദി അറേബ്യൻ ജനറൽ അതോറിറ്റി ഫോർ കൾച്ചർ ഡയറക്ടർ ബോർഡിലേക്ക് ഹൈഫ അൽ മൻസൂറും നിയമിതയായിരിക്കുന്നു. രാജ്യത്തിെൻറ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആധികാരിക സമിതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.