തിരുവനന്തപുരം: രാജ്യത്ത് നിന്നും പൗരന്മാരെ വേര്‍പെടുത്താമെങ്കിലും അവരിൽ നിന്നും രാജ്യത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന് പ്രസിദ്ധ സംവിധായിക ശിൽപ കൃഷ്ണ ശുക്ല. രാജ്യത്തിനകത്തും പുറത്തും താമസിക്കുന്നവർക്ക് രാജ്യസ്നേഹം ഉണ്ടെന്നും അവരെല്ലാം ഇന്ത്യയെന്ന വികാരം ഉൾകൊള്ളുന്നവരാണെന്നും അവർ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന ‘മീറ്റ് ദ ഡയറക്ടർ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ.
പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമകൾക്ക് വേണ്ട പ്രോത്സാഹനം നൽകാൻ തിയേറ്ററുകളും നിർമാതാക്കളും തയാറാകുന്നില്ലെന്ന് ‘കാന്തന്‍ ദി ലവര്‍ ഓഫ് കളറി’െൻറ സംവിധായകൻ ഷെരിഫ് സി. പറഞ്ഞു. സംസ്ഥാന അവാർഡ് ലഭിച്ചിട്ടും തെൻറ സിനിമയും ആ വെല്ലുവിളി നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
തായ്ലൻറ് സംവിധായകന്‍ ടോം വാളെര്‍, സന്തോഷ് മണ്ടൂര്‍, സൗദ ഷെരീഫ്, ലളിത് പ്രഭാകര്‍ ബഥനെ, ‘ഫിലാസ് ചൈല്‍ഡി’െൻറ സഹ നിര്‍മാതാവ് ഡാനി ബസ്റ്റര്‍, അക്കാദമി ചെയർമാൻ കമൽ, മീരാസാഹേബ് തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.