‘നിർമാല്യ’ത്തിലെ ക്ലൈമാക്സ് കോപ്പിയടി –ദീദി

കോഴിക്കോട്: എം.ടി. വാസുേദവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിർമാല്യം’ സി നിമയിലെ ശ്രദ്ധേയമായ ക്ലൈമാക്സ് രംഗം കോപ്പിയടിച്ചതാണെന്ന് തിരക്കഥാകൃത്തും സി നിമ പ്രവർത്തകയുമായ ദീദി ദാമോദരൻ. തെൻറ പിതാവ് ടി. ദാമോദരെൻറ ‘ഉടഞ്ഞ വിഗ്രഹങ്ങ ൾ’ എന്ന നാടകത്തിെൻറ അവസാനരംഗം എം.ടി കോപ്പിയടിക്കുകയായിരുന്നെന്ന് ദീദി ഫേസ്ബുക്ക് പേജിൽ ആരോപിച്ചു.

പട്ടിണി മാറ്റാൻ ഭാര്യക്ക് ശരീരം വിൽക്കേണ്ടിവരുന്ന അവസ്ഥ കണ്ട് ഭർത്താവായ വെളിച്ചപ്പാട് വിഗ്രഹത്തിനുനേരെ തുപ്പി സ്വന്തം തലവെട്ടിപ്പൊളിച്ച് മരിക്കുന്ന ക്ലൈമാക്സ് രംഗമാണ് മോഷ്ടിച്ചതെന്ന് ദീദി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ആരോപിച്ചത്.

‘നിർമാല്യ’ത്തിന് ആധാരമായ ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന ചെറുകഥയിലോ എം.ടിയുടെ മറ്റു കഥകളിലോ അത്തരമൊരു ‘ദൈവനിന്ദ’ കണ്ടിട്ടില്ല. ഒരായുഷ്ക്കാലം കമ്യൂണിസ്റ്റും യുക്തിവാദിയുമായി ജീവിച്ച തെൻറ പിതാവ് ടി. ദാേമാദരെൻറ ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ എന്ന നാടകത്തിൽനിന്നു തന്നെയാണ് ഇൗ രംഗമെന്ന് ബോധ്യപ്പെടാൻ സാമാന്യയുക്തി മതിയെന്നും ദീദി പറയുന്നു.

Tags:    
News Summary - Deedi Damodaran on Nirmalyam Climax-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.