മംഗളൂരു: വിവാഹേതരബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടൂർ ടൗണിൽ പ്രദീപ് ആചാരി (32), കടൂരിലെ കോട്ട് ലേഔട്ടിലെ സിദ്ധേഷ് (35), വിശ്വാസ് (18) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചിക്കമഗളൂരു ജില്ലയിലെ കടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മേയ് 31ന് തന്റെ ഭർത്താവായ സുബ്രഹ്മണ്യയെ കാണാനില്ലെന്ന് കടൂർ കോട്ട് ലേ ഔട്ടിൽ താമസിക്കുന്ന മീനാക്ഷി പൊലീസിൽ പരാതിനൽകിയിരുന്നു. ജൂൺ രണ്ടിന് സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൻസാര ഗേറ്റിനു സമീപം കണ്ടെത്തി.
മീനാക്ഷിയും പ്രദീപ് ആചാരിയും തമ്മിലുള്ള ബന്ധം സുബ്രഹ്മണ്യ എതിർത്തതാണ് കൊലയിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലയിൽ മീനാക്ഷിക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.