മംഗളൂരു: കഴിഞ്ഞ വർഷം ഒക്ടോബർ 20ന് മർനെ ഗ്രാമത്തിലെ അജേകരുവിലെ ഡെപ്പുട്ടലിൽ ഭർത്താവ് ബാലകൃഷ്ണ പൂജാരിയുടെ (44) കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിമക്ക് (36) ഹൈകോടതി സോപാധിക ജാമ്യം അനുവദിച്ചു. പ്രതിമയുടെ കാമുകൻ എന്ന് പറയുന്ന കൂട്ടുപ്രതി ദിലീപ് ഹെഗ്ഡെയും അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ബാലകൃഷ്ണനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒക്ടോബർ 25ന് അജെക്കരൂർ പൊലീസ് പ്രതിമയെയും ദിലീപിനെയും അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.