എ.ജെ.ടി

ജോൺസിങ്

വന്യജീവി സംരക്ഷകൻ എ.ജെ.ടി ജോൺസിങ് അന്തരിച്ചു

ബംഗളൂരു: പ്രമുഖ വന്യജീവി സംരക്ഷകനായ ആശിർ ജവഹർ തോമസ് ജോൺസിങ് ബംഗളൂരുവിൽ അന്തരിച്ചു. 78 വയസ്സായിരുന്നു. അർബുദ ബാധിതനായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. തമിഴ്നാട് നാഗർകോവിൽ സ്വദേശിയാണ്.

വന്യജീവി സംരക്ഷണ മേഖലയിൽ നിരവധി പഠനങ്ങൾ നടത്തിയ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും തമിഴ്നാടിന്റെ വെളിച്ചമാണ് അണഞ്ഞതെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സ്ക്വാഡ്രൺ ലീഡർ മൈക്ക് ആശിർ ജോൺസിങ് (റിട്ട), മൈക്രോസോഫ്റ്റിൽ സീനിയർ ഡിസൈനറായ മെർവിൻ ജോൺസിങ് എന്നിവർ മക്കളാണ്. ഭാര്യ കൗസല്യ നേരത്തേ മരണപ്പെട്ടിരുന്നു. 

Tags:    
News Summary - Wildlife conservationist AJT Jonesing passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.