ഇ.വി. എമ്മിന് പകരം ബാലറ്റുകള്‍; ബില്ലിന് അംഗീകാരം

ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റുകളിലൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്ന കർണാടക ഗ്രാമ സ്വരാജ്, പഞ്ചായത്ത് രാജ് ഭേദഗതി നിയമത്തിന് കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് അംഗീകാരം നൽകി. നിയമം സംസ്ഥാന ഗസറ്റിൽ ബുധനാഴ്ച വിജ്ഞാപനം ചെയ്തു. മാർച്ചിൽ നടന്ന കർണാടക നിയമസഭയുടെ ഇരുസഭകളും ബജറ്റ് സമ്മേളനത്തിൽ ബി.ജെ.പിയുടെ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസാക്കിയത്. ഇ.വി.എമ്മുകളുടെ പ്രവർത്തനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങേണ്ടത് ആവശ്യമാണെന്ന് ആക്ട് പറയുന്നു. ഭീഷണി, അനാവശ്യ സ്വാധീനം എന്നിവ തടയാന്‍ സാധിക്കും.

News Summary - E.V. M.'s copy of the ballots; Bill approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.