വരുൺ

ക്രിക്കറ്റ് കളിക്കിടെ ഷോക്കേറ്റ് മരിച്ചു

മംഗളൂരു: മഹാകാളിപട്പുവിനടുത്ത് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചു. മഹാകാളിപട്പ്പു നിർമ്മല നഗറിൽ താമസിക്കുന്ന കണ്ണന ഗൗഡയുടെ മകനൻ വരുണാണ് (15) മരിച്ചത്. മഹാകാളിപട്പു അടിപ്പാതക്കടുത്ത ഭജന മന്ദിറിന് സമീപം വരുൺ തന്റെ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് മന്ദിറിന്റെ മേൽക്കൂരയിൽ വീണു. അത് എടുക്കാൻ കയറിയ വരുൺ അബദ്ധത്തിൽ വൈദ്യുതി വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാന്റീൻ നടത്തിപ്പുകാരൻ കണ്ണന ഗൗഡയുടെ മകനായ വരുൺ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ഹാവേരി ജില്ലയിലെ ബ്യാദ്ഗി താലൂക്കിലെ ബന്നിഹട്ടി ഗ്രാമത്തിൽ നിന്നുള്ള കുടുംബം 25 വർഷമായി മംഗളൂരുവിലാണ് താമസം.

Tags:    
News Summary - Shocked to death during cricket match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.