വിധാനസൗധയിലെ കോൺഫറൻസ് ഹാളിൽ നടന്ന ചര്‍ച്ചയില്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ

കുടിവെള്ള പ്രശ്നം; ജില്ല കലക്ടർ മുൻകരുതൽ നടപടിക സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

ബംഗളൂരു: സംസ്ഥാനത്ത് വേനല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ ജില്ല കലക്ടർമാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വിധാനസൗധയിലെ കോൺഫറൻസ് ഹാളിൽ നടന്ന ചര്‍ച്ചയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ പതിവിലും കുറവ് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മഴ ആഗസ്റ്റില്‍ തുടങ്ങി സെപ്റ്റംബറില്‍ അവസാനിക്കുമെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ പറഞ്ഞു. റവന്യൂ വകുപ്പ്, പഞ്ചായത്ത് രാജ് വകുപ്പ്, നഗരവികസന വകുപ്പുകൾ എന്നിവ പരസ്പര ഏകോപനത്തോടെ പ്രവർത്തിക്കണം. കുടിവെള്ള പ്രശ്നത്തിന്‍റെ പൂർണ ഉത്തരവാദിത്വം കലക്ടര്‍ക്കാണ്. ഏപ്രിൽ-ജൂൺ കാലയളവിൽ വടക്കൻ ഉൾനാടൻ പ്രദേശങ്ങളിലെ മിക്ക ജില്ലകളിലും പതിവിലും കൂടുതൽ താപനില വര്‍ധിക്കും. അതിനാല്‍ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.

കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങൾ ഗൗരവമായി എടുക്കണം. പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കണം. കുടിവെള്ള വിതരണം ഉറപ്പാക്കാൻ ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഗ്രാന്‍റുകള്‍ നല്‍കാന്‍ ധനകാര്യ വകുപ്പിന് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. വേനലില്‍ കുടിവെള്ള പ്രശ്‌നം നേരിടാൻ സാധ്യതയുള്ള 213 താലൂക്കുകളും 2,410 ഗ്രാമപഞ്ചായത്തുകളും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 114 താലൂക്കുകളിലെ 598 ഗ്രാമപഞ്ചായത്തുകളിൽ കുടിവെള്ള പ്രശ്നം നിലനിൽക്കുന്നുണ്ട്.

137 ഗ്രാമങ്ങളിലേക്ക് 129 ടാങ്കറുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. 585 സ്വകാര്യ കുഴൽക്കിണറുകൾ വാടകക്കെടുത്ത് 515 ഗ്രാമങ്ങളിലേക്ക് വെള്ളം നൽകുന്നു. ബാഗൽകോട്ട്, ബെലഗാവി, ചിക്കമഗളൂർ, ഹാവേരി, മാണ്ഡ്യ, തുംകൂർ, ഉത്തരകന്നട ജില്ലയിലെ 125 ഗ്രാമപഞ്ചായത്തുകളിലും കുടിവെള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നിലവിൽ 27 നഗരങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 95 നഗരങ്ങളിലും കുടിവെള്ള പ്രശ്നം നിലനില്‍ക്കുന്നു. 145 വാർഡുകളിലേക്ക് 57 ടാങ്കറുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ 14 പ്രധാന ജലസംഭരണികളിലായി നിലവിൽ 321.93 ടി.എം.സി വെള്ളമുണ്ട്. ഇത് മൊത്തം ശേഷിയുടെ 36 ശതമാനം ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 330.35 ടി.എം.സി. വെള്ളം ലഭ്യമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലം വൈകാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ പകുതി വരെ ജലസംഭരണികളിൽ ആവശ്യത്തിന് ജലമുണ്ട്. ജലസംഭരണികളിലെ ചോർച്ച കണ്ടെത്തി നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കുടിവെള്ളത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ റിപ്പോർട്ടുകളോട് അടിയന്തിരമായി പ്രതികരിക്കണം. ഇതിനായി താലൂക്ക്, വാർഡ് തലങ്ങളിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കണം. ജില്ലാതല വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സജീവമായി പ്രവർത്തിക്കണം. എല്ലാ ആർ വൺ യൂനിറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ആർ.ഒ യൂനിറ്റുകളുടെയും കുടിവെള്ള വിതരണത്തിന്‍റെയും അടിയന്തര അറ്റകുറ്റപ്പണികൾ പരിഹരിക്കുന്നതിന് താലൂക്ക് തലത്തിൽ ടീമുകളെ സജ്ജമാക്കണം. എല്ലാ താലൂക്കുകളിലും കുടിവെള്ളം സംബന്ധിച്ച് ഒരു ടാസ്‌ക് ഫോഴ്‌സ് യോഗം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.മലിനജലം വിതരണം ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിന് എല്ലാ ജില്ലകളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.

Tags:    
News Summary - Waterlogging problem; District Collector should take precautionary measures - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.