ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് പ്രകടനപത്രികയും മുസ്ലിംകളേയും ഉന്നമിട്ടുള്ള ‘എക്സ്’ ട്വീറ്റിനെതിരെ കേസെടുത്ത് ബംഗളൂരു സൈബർ പൊലീസ് വിനിത് നായ്കിനെ ദക്ഷിണ ഗോവയിലെ പൊണ്ടയിൽനിന്ന് അറസ്റ്റ് ചെയ്തു.
കോൺഗ്രസ് പ്രവർത്തകൻ ജെ. ശരവണൻ കഴിഞ്ഞ മാസം 29ന് ബംഗളൂരു സൈബർ പൊലീസിന് ട്വീറ്റിനെതിരെ പരാതി നൽകിയിരുന്നു. കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തുന്നു എന്ന സന്ദേശം നൽകാൻ വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങളാണ് ട്വീറ്റിൽ ഉണ്ടായിരുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പടവും വിഡിയോയും ഒപ്പം പങ്കിട്ടിരുന്നു. അറസ്റ്റിനെത്തുടർന്ന് പോസ്റ്റ് പിൻവലിച്ചു.
അതേസമയം യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പി, ബി.ജെ.പി ദേശീയ ഐ.ടി ചുമതല വഹിക്കുന്ന അമിത് മൽവിയ തുടങ്ങി ബി.ജെ.പി നേതാക്കൾ അറസ്റ്റിനെ അപലപിച്ചും പോസ്റ്റിനെ അനുകൂലിച്ചും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.