ബംഗളൂരു: കാവേരി ജലം ആവശ്യക്കാർക്ക് ടാങ്കറുകളിൽ നേരിട്ടെത്തിക്കാനുള്ള ബംഗളൂരു ജല അതോറിറ്റിയുടെ (ബി.ഡബ്ല്യൂ.എസ്.എസ്.ബി) സഞ്ചാരി കാവേരി ആപ് പ്രവർത്തനം തുടങ്ങി. സ്വകാര്യ ജല ടാങ്കറുകളുടെ ചൂഷണത്തിന് പരിഹാരമായാണിത്. പദ്ധതിയുടെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിർവഹിച്ചു.
4000 മുതൽ 12,000 ലിറ്റർ വരെ ജലംകൊള്ളുന്ന 40 ടാങ്കറുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനായി സജ്ജീകരിച്ചത്. വാടക അടിസ്ഥാനത്തിൽ 200 ടാങ്കറുകൾ കൂടി വരുംദിവസങ്ങളിൽ ലഭ്യമാക്കും. 4000 ലിറ്റർ: 660 രൂപ, 5000 ലിറ്റർ: 700 രൂപ, 6000 ലിറ്റർ: 740 രൂപ എന്നിങ്ങനെയാണ് രണ്ടു കിലോമീറ്റർ വരെ നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 50രൂപ അധികം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.