Representational Image
ബംഗളൂരു: അധ്യാപികയായ 23കാരിയെ കാറിലെത്തിയ സംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി. ഹാസൻ ജില്ലയിലെ ബിട്ടഗൗഡനഹള്ളിയിൽ കഴിഞ്ഞദിവസം രാവിലെ എട്ടോടെയാണ് സംഭവം. ജോലിചെയ്യുന്ന സ്കൂളിന് സമീപം എസ്.യു.വിയിലെത്തിയ സംഘം അധ്യാപികയായ അർപിതയെ വലിച്ച് കാറിൽ കയറ്റുകയായിരുന്നു.
ബന്ധുവായ രാമു എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ മാതാവ് മൊഴിനൽകി. യുവതിയെ വിവാഹം കഴിച്ചുതരണമെന്നാവശ്യപ്പെട്ട് 15 ദിവസം മുമ്പ് രാമു യുവതിയുടെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയും മാതാപിതാക്കളും ഈ ആവശ്യം നിരസിച്ചു.
സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘം മൂന്ന് ടീമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. സ്കൂൾ അവധി ദിനത്തിലാണ് തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. അവധി ദിനത്തിൽ യുവതി എന്തിനാണ് സ്കൂളിനു സമീപമെത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.