ബംഗളൂരു: ആദർശത്തിൽ സന്ധിചെയ്യാത്ത സമസ്ത പ്രസ്ഥാനം മാനവ മൈത്രിയും മതമൈത്രിയും സംരക്ഷിക്കുന്നതിൽ മുഖ്യപങ്കാണ് വഹിച്ചതെന്ന് പ്രമുഖ പണ്ഡിതൻ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പറഞ്ഞു. സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹല്ല് നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദ്വേഷത്തിന്റെയോ വിഘടനത്തിന്റെയോ പാതയല്ല സമസ്ത വിഭാവനം ചെയ്യുന്നത്. സ്നേഹത്തിന്റെയും വിജ്ഞാനത്തിന്റെയും പാതയാണതെന്നും അദ്ദേഹം പറഞ്ഞു. വർക്കിങ് ചെയർമാൻ സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. സൗത്ത് റേഞ്ച് പ്രസിഡന്റ് മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു.
എ.കെ. അശ്റഫ് ഹാജി, അയ്യൂബ് ഹസനി, റഷീദ് മൗലവി, സമദ് മൗലവി മാണിയൂർ, ഹുസൈനാർ ഫൈസി, ബിശ്ർ ഹസനി, പി.എം. മുഹമ്മദ് മൗലവി, ടി.സി. സിറാജ്, കെ.കെ. സലീം, അബൂബക്കർ ഹാജി, റഹീം ചാവശ്ശേരി, അബു ഹാജി, നാസർ നീലസന്ദ്ര, അബൂബക്കർ ഹാജി യശ്വന്തപുരം, താഹിർ മിസ്ബാഹി, യൂസുഫ് മുണ്ടെല തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും വി.കെ. നാസർ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.