സെൻട്രൽ ജയിലിൽ റെയ്ഡ്; മയക്കുമരുന്ന് പിടിച്ചെടുത്തു

ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ തടവുകാരിൽ നിന്ന് നിരവധി നിയമവിരുദ്ധവും അപകടകരവുമായ വസ്തുക്കൾ പിടിച്ചെടുത്തു. പുലർച്ചെ ആരംഭിച്ച് ഉച്ചവരെ നീണ്ടുനിന്ന ഓപറേഷനിൽ ജയിൽ വളപ്പിനുള്ളിൽ നിന്ന് കഞ്ചാവ്, കത്തികൾ, ബ്ലേഡുകൾ, കത്രിക, പുകയില, പണം എന്നിവ കണ്ടെടുത്തു.

ജയിലിനുള്ളിലെ സുരക്ഷ ശക്തമാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജയിലിലെ വിവിധ ഭാഗങ്ങൾ സി.സി.ബി സംഘം വിശദമായി പരിശോധിക്കുകയും നിരവധി തടവുകാരുടെ വസ്തുക്കൾ പരിശോധിക്കുകയും ചെയ്തു.തടവുകാരിൽനിന്ന് പണം, ബ്ലേഡുകൾ, വടികൾ തുടങ്ങിയ മൂർച്ചയുള്ള ആയുധങ്ങൾ, മറ്റു ദോഷകരമായ വസ്തുക്കൾ എന്നിവ വീണ്ടെടുക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

റെയ്ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിടിച്ചെടുത്തവയിൽ കഞ്ചാവ്, മയക്കുമരുന്ന് കഴിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ബ്ലേഡുകൾ, കത്രിക, കത്തികൾ തുടങ്ങിയ വിവിധ മൂർച്ചയുള്ള ആയുധങ്ങൾ, മറ്റ് അപകടകരമായ വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നുവെന്ന് സി.സി.ബി വൃത്തങ്ങൾ അറിയിച്ചു. തടവുകാരിൽ നിന്ന് ആകെ 16,180 രൂപ പണവും കണ്ടെത്തി. ഉയർന്ന സുരക്ഷയുള്ള ജയിൽ പോയന്റിനുള്ളിൽ ഇത്തരം വസ്തുക്കൾ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Raid at Central Jail; Drugs seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.