ബംഗളൂരു: ലിംഗായത്ത് ഉപവിഭാഗമായ പഞ്ചമശാലി സംവരണത്തെ കുറിച്ചുള്ള ഹരജി പരിഗണിക്കുന്നത് ഹൈകോടതി മാറ്റിവെച്ചു. മുസ്ലിം വിഭാഗങ്ങളുടെ നാല് ശതമാനം സംവരണം നീക്കിയ സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാലാണിത്. മുന്നാക്ക വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി പഞ്ചമശാലികൾക്കും വൊക്കലിഗ സമുദായത്തിനും ആറു ശതമാനം സംവരണം നൽകാമെന്ന് ചൂണ്ടിക്കാട്ടിയുള്ള പിന്നാക്ക ക്ഷേമ കമീഷൻ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഡി.ജി. രാഘവേന്ദ്ര സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നടപടി.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മുസ്ലിംകൾക്കുള്ള നാലുശതമാനം ഒ.ബി.സി സംവരണം നീക്കി രണ്ട് ശതമാനം വീതം ലിംഗായത്ത് പഞ്ചമശാലികൾക്കും വൊക്കലിഗ സമുദായങ്ങൾക്കും ബി.ജെ.പി സർക്കാർ വീതിച്ചുനൽകിയിരുന്നു. ഇതോടെ ലിംഗായത്തുകളുടെ സംവരണം അഞ്ചിൽ നിന്ന് ഏഴ് ശതമാനമായും വൊക്കലിഗരുടേത് നാലിൽനിന്ന് ആറുശതമാനമായും ഉയർന്നിരുന്നു. ഇതിനെ ചോദ്യം ചെയ്യുന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.