ജാതി അധിക്ഷേപം; ദലിത് കുടുംബത്തിന്റെ ക്ഷേത്രപ്രവേശനം തടഞ്ഞു

ബംഗളൂരു: തുമകുരുവിൽ ദലിത് കുടുംബത്തെ ജാതി അധിക്ഷേപം നടത്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതായി പരാതി.

തുയ്യലഹള്ളി ഗ്രാമത്തിലെ ടി.രംഗരാമു സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രാജണ്ണക്കും(65)സംഘത്തിനും എതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു. രംഗരാമുവും കുടുംബവും മല്ലൂർ ഗ്രാമത്തിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ പ്രാർഥനക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത്.

ക്ഷേത്രത്തിൽ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം അനുവദനീയമല്ലെന്ന് പ്രതികൾ പറഞ്ഞു.

കുടുംബത്തോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന് ഡിവൈഎസ്പി ഓം പ്രകാശ് ഗൗഡയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    
News Summary - Casteist abuse; Dalit family barred from entering temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.