ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കോടി കൂടത്തുംപോയിൽ സ്വദേശി ശാരിയ കുളങ്ങര വീട്ടിൽ ഷബീർ കനിയാട്ടിന്‍റെ മകൻ ആഷിഖ് (26) ആണ് മരിച്ചത്.
മെജസ്റ്റിക് റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസിന്‍റെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം എ.ഐ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
തുടർന്ന് ശിഹാബ് തങ്ങൾ സെന്‍ററില്‍ അന്ത്യകർമങ്ങൾ ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സീനത്ത് സബീർ. സഹോദരങ്ങൾ: നിഹാൽ, സിയാ ഫത്തിമ. ഖബറടക്കം ബുധനാഴ്ച കക്കോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.