അരീക്കര ലക്ഷ്മി ലേഔട്ട് മദ്റസയിൽ നടന്ന തെരഞ്ഞെടുപ്പിൽനിന്ന്
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബാലറ്റ് പേപ്പർ സംവിധാനം തിരിച്ച് കൊണ്ടുവരണമെന്ന സന്ദേശവുമായി മദ്റസ തെരഞ്ഞെടുപ്പ് നടത്തി.
രാജ്യത്തിന്റെ അടിത്തറ ജനാധിപത്യമാണെന്നും അതിന് ഭംഗം വരുത്തുന്ന ഏതൊരു കാര്യവും രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നുമുള്ള സന്ദേശമാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലൂടെ സമൂഹത്തോട് വിദ്യാർഥികൾ പങ്കുവെച്ചത്. ജെ.പി നഗർ ലക്ഷ്മി ലേഔട്ടിലെ മുനവ്വിറുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥികളാണ് അവരുടെ ക്ലാസ് ലീഡർമാരെയും മദ്റസ ലീഡർമാരെയും ബാലറ്റ് വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തത്.
രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് കുട്ടികളെ ബോധവന്മാരാക്കുക എന്നതാണ് തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യം വെച്ചതെന്ന് പ്രധാനാധ്യാപകൻ ശംസുദീൻ അസ്ഹരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ഹനീഫ് സഅദി, സിനാൻ ഹിമമി, ശാഫി മുഈനി, അസ്ഹർ, അമീൻ, ഫാസിൽ തുടങ്ങിയവർ നേതൃത്വം നൽകി. മദ്റസ ലീഡറായി നിബ്രാസും ഡെപ്യൂട്ടി ലീഡറായി അംനയും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.