മംഗളൂരു: ചർമാദി ചുരം പാതയിൽ ശനിയാഴ്ച പുലർച്ച ചോളവുമായി പോയ ലോറി കത്തിനശിച്ചു. ആളപായമില്ല. ചിക്കമഗളൂരു ജില്ലയെ ദക്ഷിണ കന്നടയുമായി ബന്ധിപ്പിക്കുന്ന പാതയിലൂടെ ലോറി ഹാസൻ ജില്ലയിലെ ജവഗലിൽനിന്ന് ഉഡുപ്പി ജില്ലയിലെ കുന്താപുരത്തേക്ക് ചോളം കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാങ്കേതിക തകരാറുകൾ കാരണം ടയറിന് പിന്നിൽനിന്ന് തീ പടരുകയായിരുന്നു. തീ സമീപത്തെ വനമേഖലയിലേക്ക് പടർന്നത് പ്രദേശവാസികളിൽ ആശങ്ക പരത്തി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാ സേന തീയണച്ചു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും മറ്റ് രണ്ടുപേർക്കും പൊള്ളലേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.