ബംഗളൂരു: കൊണഹള്ളി സിദ്ധാപുര ഗ്രാമത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി 35ലധികം പേർക്ക് പരിക്കേറ്റു. ശിവമോഗയിൽനിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.
ബസ് വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചതിനു ശേഷം പുട്ടണ്ണ എന്നയാളുടെ വീട്ടിലേക്ക് ഇടിച്ചുകയറി. പെട്ടെന്നുള്ള ആഘാതത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻതന്നെ തിപ്തൂർ, അരസിക്കെരെ സർക്കാർ ആശുപത്രികളിലേക്ക് ചികിത്സക്കായി മാറ്റി.
ഹൊന്നവള്ളി സബ് ഇൻസ്പെക്ടർ രാജേഷ്, റൂറൽ സർക്ൾ ഇൻസ്പെക്ടർ ചന്ദ്രശേഖർ, ഡിവൈ.എസ്.പി വിനായക് ഷെട്ടിഗേരി എന്നിവർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.