ബംഗളൂരുവിൽ വനം വകുപ്പ് പിടിച്ചെടുത്ത വനഭൂമി
ബംഗളൂരു: വനം വകുപ്പ് കൈയേറ്റക്കാരിൽനിന്ന് 2602 ഏക്കർ ഭൂമി പിടിച്ചെടുത്തതായി വനം മന്ത്രി ഈശ്വർ ഖാണ്ഡ്രൈ പറഞ്ഞു. ഇതിന് 1500 കോടി രൂപ വിലവരും. രണ്ട് ലക്ഷം ഏക്കറോളം വനഭൂമി കൈയേറിയ നിലയിലാണെന്ന് മന്ത്രി അറിയിച്ചു. 371 കൈയേറ്റ കേസുകളിലാണ് ഇത്രയും ഭൂമി പിടിച്ചെടുത്ത്.
കോലാർ ജില്ലയിൽ 1392.41 ഏക്കർ, കുടക് ജില്ലയിൽ 5.5 ഏക്കർ, ബംഗളൂരു നോർത്ത് 17 ഏക്കർ എന്നിങ്ങനെയാണ് പിടിച്ചെടുത്തത്. വനം വകുപ്പിന്റെ റവന്യൂ വരുമാനം 2023-24ൽ 417.84 കോടിയായി വർധിച്ചെന്ന് മന്ത്രി അറിയിച്ചു. വനം വകുപ്പിൽ 6000 ഒഴിവുകൾ നികത്താൻ നടപടിയാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.