ബംഗളൂരു: ബെലഗാവിയിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മതം മാറാൻ നിർബന്ധിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖ് എന്ന വ്യക്തിയും ഭാര്യയുമാണ് അറസ്റ്റിലായത്. 2020 മുതൽ റഫീഖിനെ പരിചയപ്പെട്ട യുവതി 2021 മുതൽ ഇയാളോടൊപ്പമാണ് താമസിക്കുന്നത്. റഫീഖ് ഭാര്യയുടെ മുന്നിൽവെച്ച് ഒന്നിലധികം തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നും ഭർത്താവിനെ ഒഴിവാക്കി മതം മാറി ദമ്പതികളോടൊപ്പം താമസിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
മതംമാറ്റത്തിനെതിരെയുള്ള കർണാടക സംരക്ഷണ നിയമം, ഐ.ടി ആക്ട്, എസ്.സി/എസ്.ടി ആക്ട്, അന്യായമായി അന്യായമായി തടവിൽ പാർപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ദമ്പതികൾക്കുമേൽ പൊലീസ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.