ഡി.കെ. ശിവകുമാർ
ബംഗളൂരു: കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല ജെ.ഡി.എസ് പ്രവർത്തകർക്കായും തന്‍റെ വീടിന്‍റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കനകപുര, ബംഗളൂരു സൗത്ത് ജില്ലകളിലെ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച ഹരോഹള്ളിയിൽ നടന്ന നന്ദി ഘോഷയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാണെങ്കിലും ഞാൻ ഇപ്പോഴും നിങ്ങളുടെ കുടുംബത്തിലെ അംഗവും ഈ താലൂക്കിന്‍റെ സേവകനുമാണ്. പുതുതായി താന്‍ ഒന്നും ചെയ്തിട്ടില്ല. നാമെല്ലാവരും ബംഗളൂരുവിൽ നിന്നുള്ളവരാണ്. ആർക്കും നമ്മുടെ വേരുകൾ മാറ്റാൻ കഴിയില്ല. പ്രദേശം മുമ്പ് ബംഗളൂരു അർബൻ ജില്ലയുടെ ഭാഗമായിരുന്നുവെന്നും പിന്നീട് ബംഗളൂരു റൂറൽ ജില്ലയായും പിന്നീട് രാമനഗര ജില്ലയായും ഇപ്പോൾ ബംഗളൂരു സൗത്ത് ജില്ല എന്നറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ വികസന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒരു പ്രത്യേക യോഗം ചേരുമെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും ഒരു പ്രത്യേക ഓഫിസറെ നിയമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.