ബംഗളൂരു: ദലിത് യുവാവിനെ നിർബന്ധിച്ച് മതം മാറ്റിയെന്ന പരാതിയിൽ ഹുബ്ബള്ളി പൊലീസ് 12 പേർക്കെതിരെ കേസെടുത്തു. കർണാടകയിലെ മാണ്ഡ്യയിൽ മദ്ദൂർ സ്വദേശി ശ്രീധർ ഗംഗാധർ (26) ആണ് പരാതിക്കാരൻ. സാമ്പത്തിക സഹായം നൽകാമെന്ന് വാഗ്ദാനം ചെയ്ത്, തന്നെ ഇസ്ലാമിലേക്ക് മാറ്റിയെന്നാണ് പരാതി. സാമ്പത്തിക പ്രയാസമുള്ളത് പറഞ്ഞപ്പോൾ കൊപ്പ സ്വദേശിയായ അതാവുറഹ്മാൻ എന്നയാൾ വിവിധ പള്ളികളിൽ കൊണ്ടുപോയെന്നും അസീസ് സാബ് എന്നയാൾ മതം മാറാൻ പ്രേരിപ്പിച്ചുവെന്നും പരാതിയിൽ ഉണ്ട്.
നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചു, മറ്റ് മൂന്നുപേരെ കൂടി മതം മാറ്റാൻ ആവശ്യപ്പട്ടു, തോക്ക് പിടിച്ചുള്ള ഫോട്ടോയെടുത്ത് പൊലീസിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി എന്നും പറയുന്നു. കഴിഞ്ഞ മേയിലാണ് സംഭവം നടന്നതെന്നും സംഘം വിട്ടയച്ചത് ഇപ്പോഴാണെന്നും ഉടൻ തന്നെ പരാതി നൽകുകയായിരുന്നുവെന്നും ശ്രീധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.