ഹരിപ്രസാദിനെ മംഗളൂരുവിൽ സ്വീകരിക്കുന്നു
മംഗളൂരു: കർണാടക തീരദേശ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ദക്ഷിണ കന്നട ജില്ലയിലെ കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെച്ച മുസ്ലിം നേതാക്കൾ രാജി പിൻവലിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.സിയുമായ ബി.കെ ഹരിപ്രസാദ് ആവശ്യപ്പെട്ടു.
‘ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരും ധൈര്യം കൈവിടരുത്. ഞാൻ നമ്മുടെ ജനങ്ങളുമായി സംസാരിക്കാൻ വന്നതാണ്’’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും മേഖലയുടെ ചുമതലയുള്ളയാളായി തന്നെ നിയമിക്കുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദർശനം മര്യാദയുടെ കാര്യമായിരുന്നു. നമുക്ക് മംഗളൂരുവിനെ മറ്റൊരു മണിപ്പൂരാക്കി മാറ്റരുത്. കർണാടകയുടെ മറ്റു ഭാഗങ്ങളിൽ സമാധാനം നിലനിൽക്കുമ്പോൾ തീരദേശ മേഖലയിലെ അസ്വസ്ഥതകൾ ആശങ്കജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.