ബംഗളൂരു: മൈസൂരു ചാമരാജയിൽനിന്നുള്ള മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വാസു (72) നിര്യാതനായി. ശനിയാഴ്ച രാവിലെ മൈസൂരുവിലെ ആശുപത്രിയിലാണ് മരണം. ഒന്നാം സിദ്ധരാമയ്യ സർക്കാറിൽ എം.എൽ.എയായിരുന്ന വാസു, മൈസൂരുവിൽ വിവിധ ആതുരസേവന കേന്ദ്രങ്ങൾക്ക് തുടക്കമിട്ടിരുന്നു.
മൈസൂരു ജില്ല ആശുപത്രി, സൂപ്പർ സ്പെഷാലിറ്റി ആൻഡ് ട്രോമാ കെയർ ഹോസ്പിറ്റൽ, കെ.ആർ.എസ് റോഡിലെ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി തുടങ്ങിയവയുടെ വികസനത്തിനായി പ്രവർത്തിച്ചു. വി.വി എജുക്കേഷനൽ ട്രസ്റ്റിന്റെയും വിദ്യാവികാസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെയും സ്ഥാപകനാണ്. മൈസൂരു ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. കോൺഗ്രസിൽ മുൻ മുഖ്യമന്ത്രി എം. വീരപ്പ മൊയ്ലിയുടെ വിശ്വസ്തനായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.