സെൻട്രൽ ജയിലിൽ പൊലീസ് നടത്തിയ പരിശോധന

സെൻട്രൽ ജയിലിൽ റെയ്ഡ്; പണവും ഫോണും പിടികൂടി

ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പൊലീസ് നടത്തിയ മിന്നൽപരിശോധനയിൽ തടവുകാരിൽനിന്ന് നിരോധിത വസ്തുക്കൾ പിടികൂടി. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് പരപ്പന അഗ്രഹാര പൊലീസ് പരിശോധന നടത്തിയത്. പൊലീസ് ഒട്ടേറെ സംഘങ്ങളായി തിരിഞ്ഞ് വ്യത്യസ്ത ബ്ലോക്കുകളിൽ ഒരേസമയം പരിശോധന നടത്തുകയായിരുന്നു.

തടവുകാരിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ, ഇൻഡക്‌ഷൻ സ്റ്റൗ, 16,500 രൂപ, നാല് കത്തികൾ എന്നിവ കണ്ടെടുത്തു. ശക്തമായ സുരക്ഷയൊരുക്കിയിട്ടും നൂതന ജാമറുകൾ സ്ഥാപിച്ചിട്ടും ജയിലിനുള്ളിൽ മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജയിൽ ഉദ്യോഗസ്ഥർ, ജയിൽ സുരക്ഷക്കായി വിന്യസിച്ച സംസ്ഥാന വ്യവസായ സുരക്ഷ സേനയിലെ ഉദ്യോഗസ്ഥർ, നിരോധിത വസ്തുക്കൾ സൂക്ഷിച്ച മൂന്ന് തടവുകാർ എന്നിവർക്കെതിരേ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തു.

Tags:    
News Summary - Central Jail raid; Money and phone seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.