കൽപറ്റ: ജില്ലയില്‍ വ്യാഴാഴ്ച 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും ബാംഗ്ലൂരില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 214 ആയി ഉയര്‍ന്നു. ഇതില്‍ 101 പേര്‍ രോഗമുക്തി നേടി. 113 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 108 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തോല്‍പ്പെട്ടി അരണപ്പാറ സ്വദേശിയായ 50-കാരനാണ് പരിശോധനാഫലം നെഗറ്റീവായ തിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.
രോഗം സ്ഥിരീകരിച്ചവര്‍: ജൂലൈ 10ന് സൗദി അറേബ്യയില്‍ നിന്നെയ മാനന്തവാടി സ്വദേശിയായ 46കാരന്‍, ജൂണ്‍ 29 ന് ദുബൈയില്‍ നിന്ന് വന്ന കെല്ലൂര്‍ സ്വദേശിയായ 27 കാരന്‍, ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്നു വന്ന അഞ്ചുകുന്ന് സ്വദേശിയായ 25കാരന്‍, ജൂണ്‍ 27 ന് ഖത്തറില്‍ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശിയായ 30കാരന്‍, ബാംഗ്ലൂരില്‍ നിന്നും വിവിധ തിയതികളില്‍ ജില്ലയിലെത്തിയ പാക്കം സ്വദേശിയായ 24കാരന്‍, പടിഞ്ഞാറത്തറ സ്വദേ ശിയായ 26കാരി, തൃക്കൈപ്പറ്റ സ്വദേശിയായ 50കാരന്‍, ചീരാല്‍ സ്വദേശിയായ 26കാരന്‍, ചെന്നലോട് സ്വദേശി 40കാരന്‍, മേപ്പാടി കാപ്പംകൊല്ലി സ്വദേശികളായ 42കാരി, 19കാരി, 15കാരന്‍, 10 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അവസാന നാല് പേര്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മേപ്പാടി സ്വദേശിയോടൊപ്പം എത്തിയവരാണ്. മാനന്തവാടി, കെല്ലൂര്‍ സ്വദേശികള്‍ വിവിധ സ്ഥാപനങ്ങളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.
ജില്ലയില്‍ വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലായത് 170 പേരാണ്. 180 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. 3667 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനക്കയച്ച 11,916 സാമ്പിളുകളില്‍ 10,181 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9,967 നെഗറ്റീവും 214 പോസിറ്റീവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.