വിതുര: വീട്ടമ്മയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൊളിക്കോട് സ്വദേശിക്കെതിരെയാണ് 28 കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി വിതുര പൊലീസിൽ പരാതി നൽകിയത്. ഭർത്താവ് മരിച്ചശേഷം മറ്റൊരാൾക്കൊപ്പം പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുകയാണത്രെ ഇവർ. യുവതിക്കൊപ്പം താമസിക്കുന്നയാളെ തന്ത്രപരമായി ഒഴിവാക്കിയ ശേഷമാണ് ചൊവ്വാഴ്ച സന്ധ്യയോടെ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറിയത്. വീട്ടമ്മയെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിെൻറ പരിസരത്തുനിന്ന് തോക്ക് കണ്ടെടുത്തതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.