വിളപ്പിൽ: കുപ്രസിദ്ധ കുറ്റവാളി പറക്കുംതളിക ബൈജു രക്ഷപ്പെട്ട സംഭവത്തിൽ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെ സ്ഥലംമാറ്റി. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ശ്യാംലാലിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ പ്രസാദ്, സന്തോഷ്, പ്രശാന്ത്, ഹരി എന്നിവരെയാണ് റൂറൽ പൊലീസ് മേധാവി അശോക്കുമാറിെൻറ ഉത്തരവിനെ തുടർന്ന് എ ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. പരിക്കേറ്റ് കിടന്ന പറക്കുംതളികയെ ആശുപത്രിയിൽ എത്തിച്ചശേഷം മേലുദ്യോഗസ്ഥരെ വിവരമറിയിച്ചില്ല, ആശുപത്രിയിൽ പൊലീസ് കാവലേർപ്പെടുത്തിയില്ല എന്നീ വീഴ്ചകൾ വരുത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.