സുഭദ്രാമ്മ തങ്കച്ചി ധീരയായ നേതാവ് -കാനം തിരുവനന്തപുരം: ദേശീയ പ്രസ്ഥാനത്തിെൻറ പാരമ്പര്യം അവകാശപ്പെടുന്ന തലമുറയുടെ പ്രതിനിധി ആയിരുന്നു സുഭദ്രാമ്മ തങ്കച്ചിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സുഭദ്രാമ്മ തങ്കച്ചി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന മതനിരപേക്ഷത എന്ന ആശയം ചോദ്യംചെയ്യപ്പെടുകയാണെന്നും സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുമ്പോള്‍ നോക്കിനില്‍ക്കാന്‍ നമുക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിളാസംഘം ജില്ലാ പ്രസിഡൻറ് ഭാര്‍ഗവി തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, ടി.വി. ബാലന്‍, വി.പി. ഉണ്ണികൃഷ്ണന്‍, സോളമന്‍ വെട്ടുകാട്, അരുണ്‍, മീനാങ്കല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. സുഭദ്രാമ്മ തങ്കച്ചിയുടെ കുടുംബാഗങ്ങളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.