കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം മൂന്നു രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദീകരണവുമായി ശസ്ത്രക്രിയ കരാറെടുത്തു നടത്തിയ സ്വകാര്യ ആശുപത്രി അധികൃതര്‍. രോഗികള്‍ മരിക്കാനിടയായത് ആന്‍ജിയോപ്ലാസ്റ്റിയിലുണ്ടായ പിഴവല്ലെന്ന് ഹൃദ്രോഗകേന്ദ്രം സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രതാപ്കുമാര്‍ പറഞ്ഞു. ആന്‍ജിയോപ്ലാസ്റ്റി നടത്തിയതിെൻറ തെളിവായി സീഡിയുണ്ട്. ആന്‍ജിയോപ്ലാസ്റ്റി നടത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഇതില്‍ പാകപ്പിഴവില്ല. ഇ.എസ്.ഐ ആശുപത്രി അധികൃതര്‍ക്ക് ഹൃദ്രോഗകേന്ദ്രത്തിനു മേൽ നിയന്ത്രണമില്ലെന്ന ആശുപത്രി സൂപ്രണ്ടിെൻറ അഭിപ്രായം അടിസ്ഥാനരഹിതമാണെന്നും ഹൃദ്രോഗകേന്ദ്രത്തില്‍ ചികിത്സ നടത്താതെ പുറത്തെ ആശുപത്രികളിലേക്ക് രോഗികളെ പറഞ്ഞുവിടാന്‍ പലര്‍ക്കും താല്‍പര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.