ഫാമിങ് കോർപറേഷെൻറ ചെരിപ്പിട്ടകാവ് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം നാശംവിതച്ചു

പുനലൂർ: സംസ്ഥാന ഫാമിങ് കോർപറേഷെൻറ ചെരിപ്പിട്ടകാവ് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം റബർ എസ്റ്റേറ്റിലെ സൺഫ്ലവർ കലക്ഷൻ സെൻറർ ഭാഗത്ത് ഇറങ്ങിയത്. ഇവിടുണ്ടായിരുന്ന റബർപാൽ ശേഖരണ സെൻററിെൻറ ഷെഡ് ഉൾെപ്പടെ ആന തകർത്തു. റബർ മരങ്ങൾക്കും നാശംവരുത്തി. കാട്ടാനയുടെ നിരന്തര ശല്യം ഉണ്ടാകുന്ന എസ്റ്റേറ്റിൽ ആനയിറങ്ങുന്നത് തടയാനായി കാവലിന് കോർപറേഷൻ കാവൽക്കാരെ നിയോഗിച്ചിരുന്നു. ആനയിറങ്ങുമ്പോൾ ശബ്ദമുണ്ടാക്കി കാടുക‍യറ്റുകയായിരുന്നു പതിവ്. അടുത്തിടെ ആനക്കാവിലിനുള്ള കാവൽക്കാരെ പിൻവലിച്ചിരുന്നു. ഇതുകാരണം ആനകൾ ഒടന്നിച്ചെത്തി നാശംവരുത്തുന്നത് പതിവായി. കാടുമൂടി കിടക്കുന്ന എസ്റ്റേറ്റിൽ തൊഴിലാളികൾ ഭീതിയോടെയാണ് പുലർച്ചെ ടാപ്പിങ്ങിനും മറ്റു ജോലിക്കും വരുന്നത്. എസ്റ്റേറ്റിലെ കാട് നീക്കംചെയ്യാനും നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.