നെടുമങ്ങാട്: വട്ടപ്പാറ വേങ്കോട് എസ്.യു.ടി ആശുപത്രിയിലേക്ക് പോകുന്ന ഇടറോഡിന് സമീപമുള്ള പാറമടയിൽനിന്ന് മനുഷ്യെൻറ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് പാറമടയിലെ കുളത്തിൽ ചൂണ്ടയിടാൻ എത്തിയ കുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടത്. കുട്ടികൾ പറഞ്ഞ വിവരത്തിെൻറ അടിസ്ഥാനത്തിൽ നാട്ടുകാർ പൊലീസിനെ അറിയിച്ചു. തിരുവനന്തപുരം റൂറൽ എസ്.പി അശോക്കുമാർ, നെടുമങ്ങാട് ഡിവൈ.എസ്.പി ദിനിൽ, സി.ഐ സുരേഷ്കുമാർ, എസ്.ഐ ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗം എത്തി തെളിവെടുപ്പ് നടത്തി. തലയോട്ടിയും അസ്ഥികൂടവും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.