കൊല്ലം: അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രണ്ട് ഡോക്‌ടർമാരെ കൂടി ചോദ്യംചെയ്‌തു. മെഡിസിറ്റി, മെഡിട്രീന ആശുപത്രികളിലെ ഡോക്‌ടർമാരെയാണ് ജില്ല ക്രൈംബ്രാഞ്ച് എ.സി.പി എ. അശോകെൻറ നേതൃത്വത്തിൽ ചോദ്യംചെയ്‌തത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് ഡോക്‌ടർമാരോടും പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡോക്‌ടറോടും ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്‌ടർമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.