വ്യാപാരിയെ മർദിച്ച്​ പണംതട്ടൽ: നാലുപേർ അറസ്​റ്റിൽ

കിളികൊല്ലൂര്‍: കാറിലെത്തിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമയെ മർദിച്ച് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. അയത്തില്‍ അനുഗ്രഹ നഗര്‍ 136ല്‍ സൗഫര്‍ മന്‍സിലില്‍ ഷഹീര്‍ (35), കാരുണ്യനഗറിൽ റിയാസ് (30), കട്ടവിള വയലില്‍ പുത്തന്‍വീട്ടില്‍ ജമാലുദ്ദീന്‍ (35), ഉല്ലാസ് നഗര്‍ തടവിളവീട്ടില്‍ ഷമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റ് രണ്ട് പേര്‍ ഒളിവിലാണ്. ഞായറാഴ്ച രാത്രി 12.30ഒാടെ അയത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം. ആറ്റിങ്ങലില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന ജോയിയെയാണ് ആറംഗ സംഘം മർദിച്ചശേഷം പണം തട്ടിയെടുത്തത്. കടയടച്ച് രണ്ടുദിവസത്തെ കലക്ഷനുമായി അയത്തിലെ ഭാര്യ വീട്ടിലേക്ക് വരികയായിരുന്നു ജോയി. സ്വകാര്യ ആശുപത്രിക്ക് സമീപം കാര്‍ നിര്‍ത്തി ഫോണ്‍ ചെയ്തു കൊണ്ടിരിക്കെ സംഘമായെത്തി മർദിച്ച് കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ബഹളംകേട്ട് അതുവഴി വന്നവര്‍ വിവരം കൺട്രോൾ റൂമിലും കിളികൊല്ലൂര്‍ പൊലീസിലും വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി സമീപത്തെ സി.സി.ടി.വി പരിശോധിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ പേരൂര്‍ ഭാഗത്ത് നിന്ന് പിടികൂടുകയായിരുെന്നന്ന് കിളികൊല്ലൂര്‍ എസ്.ഐ വിനോദ് ചന്ദ്രന്‍ പറഞ്ഞു. പ്രതികളില്‍നിന്ന് 96,000 രൂപ കണ്ടെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.