തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആറ് തവണ ഗുണ്ടാ ആക്ടിൽ ജയിൽ ശിക്ഷ അനുഭവിച്ചതുമായ ഗുണ്ടയും, കൂട്ടാളിയും സിറ്റി ഷാഡോ പൊലീസിെൻറ പിടിയിലായി. ഉണ്ണി എന്ന ശ്രിജിത്തും (27) സഹായിയായ രാജേഷുമാണ് (25) പിടിയിലായത്. വ്യക്തിവൈരാഗ്യത്തെ തുടർന്ന് പുന്നയ്ക്കാമുകൾ ആലപ്പുറത്തുള്ള അഭിലാഷിനെ വിജയമോഹിനി മില്ലിന് സമീപത്ത് വെട്ടിയ കേസിലാണ് ഇവരെ പൂജപ്പുര പൊലീസ് പിടികൂടിയത്. ജയിലിൽ കഴിയുന്ന സമയത്ത് വാദികളെ സ്വാധീനിച്ചും കേസ് രാജിയാക്കി തടങ്കൽ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ജയിൽ മോചിതനാകുന്നതാണ് ഇയാളുടെ പതിവ്രീതി. പൊലീസിെൻറ പിടിയിലായാൽ പൊലീസിനെ ആക്രമിക്കുന്നതും ശരീരത്തിൽ സ്വയംമുറിവുകൾ ഉണ്ടാകുന്നതും ഇയാളുടെ വിനോദമാണ്. സംഭവത്തിന് ശേഷം ഒളിവിൽപോയ ശ്രീജിത്തിനെയും രാജേഷിനെയും ഒളിത്താവളത്തിൽ വെച്ചാണ് ഷാഡോ ടീം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.