തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും ക്രമീകരിക്കുന്നതിനായി നിലവിൽ വന്ന ഫീ െറഗുലേറ്ററി കമ്മിറ്റിയിൽ മുൻ പ്രവേശന പരീക്ഷ കമീഷണർ ബി.എസ്. മാവോജിയെ ഉൾപ്പെടുത്തി. പുതുതായി രൂപവത്കരിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന കൃഷ്ണൻ കാരങ്ങാട് രാജിവെച്ച ഒഴിവിലേക്കാണ് മാവോജിയെ ഉൾപ്പെടുത്തിയത്. നേരത്തേ പ്രവേശന പരീക്ഷ കമീഷണർ എന്ന നിലയിൽ പ്രവേശന മേൽനോട്ട സമിതി അംഗമായി ഏറെക്കാലം പ്രവർത്തിച്ച് പരിചയമുള്ളയാളാണ് മാവോജി. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ െറഗുലേറ്ററി കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച ഹൈകോടതിയുടെ അന്തിമ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. കമ്മിറ്റി നിർണയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസിനെ ചോദ്യം ചെയ്താണ് സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.