നാഗര്‍കോവില്‍: തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം നിലനില്‍ക്കെ, അര്‍ധരാത്രി കാറില്‍ കൊണ്ടുപോയ 41.50 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടി. ബുധനാഴ്ച രാത്രി മണക്കുടി പാലത്തിനുസമീപം തഹസില്‍ദാര്‍ ഇഗ്നേഷ്യസ് സേവ്യറിന്‍െറ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്. അന്വേഷണത്തില്‍ എ.ടി.എം കേന്ദ്രത്തില്‍ വെക്കാനുള്ള പണമൊണിതെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. എന്നാല്‍ രാത്രി എട്ടിനുശേഷം എ.ടി.എമ്മില്‍ പണം വെക്കാന്‍ പാടില്ലായെന്നിരിക്കെ വേണ്ടത്ര സുരക്ഷാജീവനക്കാരും രേഖകളുമില്ലാതെ പണം കൊണ്ടുപോയതില്‍ സംശയം തോന്നിയതിനാലാണ് അധികൃതര്‍ പണം പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.