യുവാവിനെ കൊലപ്പെടുത്തി കടലില്‍ തള്ളിയ സംഭവം: രണ്ടാംപ്രതിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

കോവളം: യുവാവിനെ കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസില്‍ പിടിയിലായ രണ്ടാംപ്രതിയെ ചോദ്യംചെയ്യുന്നത് തുടരുന്നു. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് ഇലഞ്ഞിക്കല്‍ വിളാകത്ത് രത്നസ്വാമിയുടെ മകന്‍ ഷാജി(34) കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതി കോട്ടപ്പുറം തുലവിള കോളനിയില്‍ ആരോഗ്യദാസിനെ(34) കഴിഞ്ഞദിവസമാണ് പിടികൂടിയത്. രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യല്‍ തുടരുന്നുവെന്നും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സി.ഐ ജി.ബിനു അറിയിച്ചു. കേസിന്‍െറ ആദ്യഘട്ടത്തില്‍ മുഖ്യപ്രതിയും കൊല്ലപ്പെട്ട ഷാജിയുടെ സഹോദരനുമായ സതീഷ്(37)അറസ്റ്റിലായിരുന്നു. സതീഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടാംപ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.